Manorama Traveller is a travel magazine in Malayalam from the house of Vanitha.
March 2026
November 2025
നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യത്തിന് ഇടയിൽ അംബരചുംബികളായ കെട്ടിടങ്ങൾ. ദുബായ് എന്നു കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രം. കടുത്ത കാലാവസ്ഥയിലും ഈ മരുഭൂമിയിൽ പല ഇനം പക്ഷികൾ ജീവിക്കുന്നുണ്ട്. ഇതുവരെ നാനൂറിലധികം പക്ഷി ഇനങ്ങളെ ദുബായിൽ നിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
എത്ര കഴിച്ചാലും മതി വരാത്ത വിശിഷ്ട വിഭവം പോലെയാണ് കാട്. ഓരോ തവണ ആസ്വദിക്കുമ്പോഴും ഏറ്റവും മികച്ച രുചി, എങ്കിലും ഇനിയും മികച്ചതാക്കാൻ ചില സാധ്യതകൾ... വനം, വന്യജീവി ഫൊട്ടോഗ്രഫർമാരുടെ കാടനുഭവങ്ങളും ഇങ്ങനെ തന്നെ. ഓരോ ചിത്രം തരുമ്പോഴും അതിൽ മറ്റൊരു സാധ്യത ഒളിപ്പിക്കുന്നു വനം. കാട്ടിലേക്കുള്ള അടുത്ത
കർണാടകയിലെ പ്രകൃതിരമണീയമായ നേത്രാവതി കൊടുമുടി. കാറ്റിന് കവിതയുടെ ഈണമുള്ള, പച്ചപ്പിന് നിറമേഴുമഴകുള്ള പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ മേഘങ്ങളെ തൊട്ടുനിൽക്കുന്ന ഉയരം. പുൽമേടുകൾക്കിടയിലൂടെ, കോടമഞ്ഞ് പൊതിഞ്ഞ താഴ്വരകളിലൂടെ നടന്ന് പ്രകൃതിയുടെ നിശബ്ദ സംഗീതത്തിന് ചെവിയോർത്ത് മനസ്സുനിറയെ വനത്തിന്റെ തണുപ്പും
മലമുഴക്കി വേഴാമ്പലിന്റെ ചിറകടിയൊച്ച കേട്ടാണ് നെല്ലിയാമ്പതി മലനിരകളുണരുന്നത്. അത്രനേരം മലനിരകളെ പുതച്ചു നിന്ന മേഘക്കൂട്ടം ആകാശത്തോടു ചേരുന്നതോടെ പക്ഷികളുടെ കളകള നാദമുയരും. ഓരോ കിളികളും ശബ്ദമുയർത്തി പാടി പുതുദിനത്തെ വരവേൽക്കും. നീർച്ചാലുകൾ കാടിന്റെ കുളിരും പേറി സ്വച്ഛമായി ഒഴുകും... പാലക്കാട് നിന്നു
‘ലക്ഷക്കണക്കിന് വൈൽഡ് ബീറ്റ്സ് പുൽമേടുകളെ ചവിട്ടിെമതിച്ച് ചുറ്റും പൊടിപറത്തി മാരാനദി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാട്ടാടുകളുടെ ഈ മഹാപ്രയാണം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ കെനിയയിലെ മസായ് മാരയിലെത്തിയിട്ടുണ്ട്. മൈഗ്രേഷൻ അടിസ്ഥാനമാക്കി മനസ്സിലുറപ്പിച്ച് വച്ചൊരു
പല കഷണങ്ങൾ കൂട്ടി ചേർത്തതുപോലുള്ള കാലുകൾ, കൈകൾ, നീണ്ട ഉടൽ, ത്രികോണാകൃതിയിലുള്ള തല, അതിനു ചേരാത്ത വിധമുള്ള കണ്ണുകൾ... മുൻപിലെ കൈകൾ കൂപ്പിയുള്ള നിൽപ് കണ്ടാൽ പ്രാണികളുടെ ലോകത്തെ ഏറ്റവും സാധു. എന്നാൽ അവയുടെ ലോകത്തേക്ക് കടന്നാൽ കാണാം വലിയ ക്രൂര മൃഗങ്ങളെപ്പോലെ മുൻപിൽ കിട്ടുന്ന ഇരകളെ കൗശലത്തോടെയും
അപ്സരസിന്റെ പിൻതലമുറക്കാരെന്നു വിശ്വസിക്കുന്ന ഒരു ജനവിഭാഗമേ ഭൂമുഖത്തുള്ളൂ, അതു വിയറ്റ്നാമികളാണ്. രണ്ടായിരത്തഞ്ഞൂറ് വർഷം മുൻപ് ജീവിച്ചിരുന്ന ലാക് ലോങ് കുവാൻ എന്നു പേരുള്ള വ്യാളിയാണത്രേ വിയറ്റ്നാമികളുടെ പൂർവ പിതാവ്. ഔകോകി എന്ന അപ്സരസിന് ലാക് ലോങ്ങിലുണ്ടായ നൂറു മക്കളാണ് വിയറ്റ്നാമിലെ ആദിമ മനുഷ്യരെന്ന്
ദക്ഷിണേന്ത്യയിലെ വനങ്ങളിൽ ആനകൾ സുലഭമാണ്. എന്നാൽ അതിൽ ചിലർ അതി പ്രശസ്തരാണ്. അങ്ങിനെ പ്രശസ്തരായ കാറ്റുകൊമ്പന്മാരെ തേടി ചിത്രം പകർത്തിയ ജീന അനൂപിന്റെ കാഴ്ച്ചകളും ചിത്രങ്ങളും... ആദ്യമായി ക്യാമറയിൽ പകർത്താൻ ശ്രമിച്ച വന്യമൃഗം ആയതിനാലാണോ അതോ മലയാളി ആയതിനാലാണോ ഞാന് കാട്ടാനപ്രേമി ആയതെന്നു ചോദിച്ചാൽ അത്
മഡഗാസ്കർ... ലോകത്തെ വലിയ ദ്വീപുകളിൽ നാലാമത്തേത്, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണെന്ന് രേഖപ്പെടുത്തുമ്പോഴും മറ്റു ഭൂഖണ്ഡങ്ങളിലുള്ളവയുമായി സാമ്യത പുലർത്തുന്ന മനുഷ്യരും ജീവികളും സസ്യജാലങ്ങളും വളരുന്ന ഇടം. നൂറോളം സ്പീഷിസുകളുണ്ടായിട്ടും ഭൂമിയിൽ മറ്റെങ്ങും കാണാത്ത ഒരു ജീവിവർഗത്തെ കാണാനും ഈ ദ്വീപിൽ
ഏഴു കടലും കടന്ന് ഏഴ് വൻകരകളിൽക്കൂടി സഞ്ചരിക്കുക. പോരാ, ഭൂപടത്തിൽ അതിരടയാളങ്ങൾ കോറിയിട്ട എല്ലാ രാജ്യങ്ങളും കാണുക. അതും ബൈക്കിൽ സഞ്ചരിച്ച്. അതിരുകളില്ലാത്ത സ്വപ്നങ്ങളുടെ പാതയിൽ ബൈക്ക് ആക്സിലറേറ്റു ചെയ്യുകയാണ് ഈ പീ ജോസ് എന്ന തൃശൂർകാരൻ. മനുഷ്യായുസ്സിന്റെ മുകളറ്റമെന്ന് 120 വയസ്സിനെ കണക്കാക്കിയാൽ അതിന്റെ
കോട്ട ഗോപുരം പോലെ ആകാശം തൊടാൻ വെമ്പി നിൽക്കുകയാണ് കരിമ്പാറക്കെട്ടുകൾ – ഇന്നത്തെ മുംബൈയുടെ, പഴയ ബോംബെയുടെ, മഹാരാഷ്ട്രയുടെ അതിർത്തി കാക്കുന്ന പടയാളികളെ പോലെ. മഹാരാഷ്ട്രയിലെ പൂർവഭരണാധികാരികളായ മറാത്ത രാജാക്കന്മാർ സഹ്യാദ്രി മലനിരയിൽ നൂറിലേറെ കോട്ടകൾ നിർമിച്ചതായി കരുതപ്പെടുന്നു. അതിലൊന്നാണ് മൂന്നു മലകൾ
ഏത് ട്രിപ്പിലും സാധാരണ കാഴ്ചകളിൽ നിന്ന് വേറിട്ടത് എന്തെങ്കിലും കാണാൻ സാധിക്കുമോ എന്നന്വേഷിക്കുക പതിവാണ്. അങ്ങനെ ഹംപി യാത്രയ്ക്കിടയിൽ കേട്ട സ്ഥലപ്പേര് സമ്മാനിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു. അതാണ് ഹിരെ ബനകൽ എന്ന യുഗാന്തരങ്ങൾ കഴിഞ്ഞ ശ്മശാന ഭൂമി. ഹംപിയുടെ സമീപ പട്ടണമായ ഹോസ്പെട്ടിൽ നിന്ന് 35
ചില സ്ഥലങ്ങൾ അറിയപ്പെടുന്നതു ഭക്ഷണത്തിന്റെ പേരിലാണ്. രാമശ്ശേരിയെന്ന പേര് ഇഡലിയുടെ പേരിലാണു പ്രശസ്തമായത്. തിരുവനന്തപുരം ബാലരാമപുരത്തിനടുത്തു കട്ടച്ചാൽക്കുഴി എന്ന ഗ്രാമത്തിന്റെ പേര് തിരുവനന്തപുരത്തുകാർ പോലും അറിയുന്നതു കോഴിപ്പെരട്ടിന്റെ പേരിലാണ്. തലശേരി ബിരിയാണി, കോഴിക്കോടൻ ഹൽവ, അമ്പലപ്പുഴ
നൂറു കിലോയോളം ഭാരം വരുന്ന കൊമ്പും ചുമന്ന് നടക്കുന്ന കൂറ്റൻ ആഫ്രിക്കൻ ആന ക്രെയ്ഗ്... ഇന്ന് ലോകത്തുള്ള ആനകളിൽ ഏറ്റവും വലിയ കൊമ്പുകളുടെ ഉടമയെ അംബോസിലിയിൽ കണ്ടുമുട്ടിയ അനുഭവം പങ്കുവയ്ക്കുകയാണ് സ്കോട്ലൻഡിൽ ഐ റ്റി പ്രഫഷനൽ ആയി ജോലി നോക്കുന്ന വൈൽഡ്ലൈഫ് ഫൊട്ടോഗ്രഫർ കൂടിയായ കൊല്ലം സ്വദേശി ഹരികുമാർ
മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ എന്നും കൊതിപ്പിച്ച നാടാണ് മേഘാലയ. പതിവ് മേഘാലയൻ കാഴ്ചകളിൽ നിന്ന് മാറി പുത്തൻ ദൃശ്യാനുഭവം തേടിയായിരുന്നു ഞങ്ങളുടെ യാത്ര. മലഞ്ചെരുവുകളിലെ മനോഹരമായ റോഡുകളിലൂടെ ആസ്വദിച്ച് വണ്ടിയോടിച്ച് ജോവയ്
Results 1-15 of 69