Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
November 2025
‘സംവിധാനം: ഐ.വി. ശശി’ ടെറ്റിൽ കാർഡിൽ ഇതു തെളിയുമ്പോൾ തിയറ്ററുകളിൽ കൈയടിയുടെയും ആരവങ്ങളുടെയും പെരുമ്പറ മുഴങ്ങിയിരുന്നു. അതുകൊണ്ടാണല്ലോ, ശശിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഫോട്ടോ കവർപേജിൽ ഉൾപ്പെടുത്തിയ ഒരു വാരിക അതോടൊപ്പം ഇങ്ങനെ ചേർത്തതും – ‘ഉത്സവം കഴിഞ്ഞു’! ഐ.വി. ശശി എന്ന മനുഷ്യന്റെയും കലാകാരന്റെയും
ഒരു നായകനടന് വേണ്ടതെന്ന് സിനിമ വ്യവസായം കരുതിയിരുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുറത്തായിരുന്നു വിജയരാജ് അഴഗർസാമി എന്ന മധുരൈക്കാരൻ. കറുപ്പഴകുള്ള, ഉരുണ്ട ശരീരഘടനയോടു കൂടിയ ദ്രാവിഡവീരമായിരുന്നു അത്. വളഞ്ഞുയർന്ന വലത് പുരികവും ചെമപ്പിന്റെ രാശി പടർന്ന കണ്ണുകളും തുളച്ചു കയറുന്ന നോട്ടവും അലസമായി
ഹാസ്യകഥാപ്രസംഗകലയിലെ ഇതിഹാസം വി.ഡി. രാജപ്പന്റെ ഓർമകൾക്ക് 2026 മാർച്ച് 24-നു 10 വയസ്സ്... വേദികളില്‍ സാംബശിവനും, കെടാമംഗലം സദാനന്ദനുമൊക്കെ മിന്നിത്തിളങ്ങി നിന്ന കാലത്തിനു േശഷം കഥാപ്രസംഗം എന്ന കല ജനങ്ങളുടെ ആസ്വാദന മണ്ഡലത്തില്‍ നിന്നു പതിയെപ്പതിയേ അകന്നു തുടങ്ങിയപ്പോഴായിരുന്നു, അതിനെ ഹാസ്യത്തിന്റെ
മരിക്കുമ്പോൾ 47 വയസ്സായിരുന്നു ദീപന്റെ പ്രായം. തന്റെ സംവിധാനത്തിലൊരുങ്ങിയ അവസാനത്തെ സിനിമ ‘സത്യ’യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവേയാണ് രോഗം മൂർച്ഛിച്ച് അദ്ദേഹം ആശുപത്രിയിലായതും വൈകാതെ മരണപ്പെട്ടതും. 20 വർഷത്തെ ചലച്ചിത്രജീവിതത്തിൽ, സഹസംവിധായകനായും മുഖ്യസംവിധാനസഹായിയായും 7 സിനിമകളുടെ
2016 ഫെബ്രുവരി 27 ശനി. രാവിലെ 10 മണിയോടെ ചില ഓൺലൈൻ ന്യൂസ് പോർട്ടലുകളിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു – ‘സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു’! രോഗം മൂർഛിച്ച് അദ്ദേഹം സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നറിയാമായിരുന്നതിനാൽ വാർത്ത വിശ്വസിക്കാതിരിക്കാൻ കാരണങ്ങളുണ്ടായില്ല. പിന്നാലെ
പശുപുലേതി രാമറാവു എഴുതിയ ‘മെഗാ ചിരംജീവിതം’ എന്ന പുസ്തകത്തില്‍, തെലുങ്ക് സിനിമയിലെ താരചക്രവർത്തിയായ ചിരഞ്ജീവി ഇങ്ങനെ പറയുന്നു – ‘‘നൃത്തത്തിൽ ഞാൻ ഗുരുവായി പരിഗണിക്കുന്നത് ജ്യോതിലക്ഷ്മിയെയാണ്. കോളജിൽ പഠിക്കുമ്പോൾ, സിനിമകളില്‍ ജേ്യാതിലക്ഷ്മിയുടെ നൃത്ത രംഗങ്ങള്‍ ആവര്‍ത്തിച്ചു കണ്ട ശേഷം വീട്ടിലെത്തി അതു
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനവർഷങ്ങളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി, മോഡൽ, വിഡിയോ ജോക്കി എന്നീ നിലകളിൽ ശ്രദ്ധേയസാന്നിധ്യമറിയിച്ച്, ബി ടൗണിലേക്ക് ഒരു സൂപ്പർ എൻട്രി ലഭിക്കും എന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു നഫീസ ജോസഫിന്. എന്നാൽ ആ സ്വപ്നങ്ങളിലേക്കൊന്നും പറന്നുയരാൻ കാത്തു നിൽക്കാതെ,
1986 ഒക്ടോബർ 20. അന്നു ചെന്നൈ നഗരത്തിന്റെ പകലിനെ ഞെട്ടലിലേക്കും ഭീതിയിലേക്കും തള്ളിയിട്ടു ഒരു വാർത്ത തീ പോലെ പടർന്നു: വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവിൽ, നടി റാണി പത്മിനിയുടെയും അമ്മ ഇന്ദിര കുമാരിയുടെയും അഴുകി ജീർണിച്ച മൃതശരീരങ്ങള്‍ കണ്ടെത്തി! ക്രൂരമായ കൊല, ബലാത്സംഗം! വൈകാതെ
അഹമ്മദാബാദ് വിമാനാപകടത്തിന്റെ വാർത്തകൾ രാജ്യത്തെ കണ്ണീരണിയിക്കുമ്പോൾ കേരളം ഓർക്കുന്നൊരു പേരുണ്ട്. റാണി ചന്ദ്ര... വർഷങ്ങൾക്കു മുമ്പുള്ളൊരു വിമാനാപകടം കവർന്ന ആ ജീവന്റെ തുടിപ്പുകൾ മലയാളിയുടെ ഓർമകളിലുണ്ട്. റാണി ചന്ദ്രയുടെ ഓർമകളിലൂടെ... ഒപ്പം ആ വിമാനാപകടത്തിന്റെ തീവ്രതയും... 1976 ഒക്ടോബർ 12. ബോംബെ
അഭിനയജീവിതം അവസാനിപ്പിച്ച നാളുകളിലൊന്നില്‍ സാധന തീരുമാനിച്ചു - ഇനിയൊരിക്കലും ആരും തന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തണ്ട. അഭിനയത്തില്‍ തിളങ്ങി നിന്ന കാലത്തു പ്രേക്ഷകരുടെ മനസ്സുകളില്‍ പതിഞ്ഞ രൂപം മതി തന്നെയെന്നുമോർക്കാൻ... ആ തീരുമാനം വര്‍ഷങ്ങളൊളം തെറ്റാതെ പാലിക്കാനും സാധനക്കായി. അങ്ങനെ ഇന്ത്യന്‍
നിലവിൽ തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ചലച്ചിത്രനടൻ ആരാണ് ? നിസ്സംശയം മറുപടി പറയാം – വിജയ്! കഴിഞ്ഞ ദിവസം മലേഷ്യയിലെ ‘ജനനായകന്’ ഓഡിയോ ലോഞ്ചിലേക്ക് ഒഴുകിയെത്തിയ മനുഷ്യരും അതാണ് തെളിയിക്കുന്നത്. സിനിമയിൽ തന്റെ ‘വൺ ലാസ്റ്റ് ടൈം’ എന്നാണ് ഈ സിനിമയെ വിജയ് വിശേഷിപ്പിക്കുന്നത്. അതിന്റെ വേദന
‘പടയപ്പ’ സിനിമയിൽ രമ്യ കൃഷ്ണന്റ നീലാംബരി എന്ന കഥാപാത്രം രജനികാന്തിന്റെ പടയപ്പയെ നോക്കിപ്പറയുന്ന ഒരു ഡയലോഗുണ്ട്: ‘വയസ്സാനാലും ഇൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ടു പോകലെ...’ അതൊരു വലിയ ജനക്കൂട്ടത്തിനു രജനിയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. വർഷമിത്ര കഴിഞ്ഞിട്ടും ആ
ഡിസംബർ 11 നു രഘുവരന്റെ ജൻമദിനം...ആ മഹാനടന്റെ ജീവിതത്തിലൂടെ ഒരു സഞ്ചാരം... ഒരാളെപ്പോലെ ഏഴു പേരുണ്ടെന്ന പറച്ചിൽ ചിലരുടെ കാര്യത്തിൽ അത്ര ശരിയല്ലെന്നു തോന്നും. അങ്ങനെയൊരു ‘യുണീക്’ സാന്നിധ്യമായിരുന്നു രഘുവരൻ. ഒഴുകി നീങ്ങുന്ന ഒരു നേർത്ത കാറ്റിനെയാണ് രൂപത്തിലും ശൈലിയിലും അദ്ദേഹം എപ്പോഴും ഓർമിപ്പിച്ചത്.
മമ്മൂട്ടിയെയും മോഹൻലാലിനെയും നായകൻമാരാക്കി ഫാസിൽ ഒരുക്കിയ ഹരികൃഷ്ണൻസ് 25 വർഷം ആഘോഷിച്ച വേളയിൽ വനിതയിൽ പ്രസിദ്ധീകരിച്ച അഭിമുഖം വീണ്ടും വായിക്കാം – ‘മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു സിനിമ ഇനി സാധ്യമോ?’ എന്നു സിനിമാലോകവും പ്രേക്ഷകരും സംശയിച്ച കാലത്താണു ഫാസിൽ ‘ഹരികൃഷ്ണൻസ്’ ഒരുക്കിയത്. മലയാള
മലയാളി മനസ്സുകളിൽ വിങ്ങുന്നൊരോർമയാണ് നടൻ ജയൻ. 41 വയസ്സിൽ, താരപദവിയുടെ ഉന്നതിയിൽ ജീവിക്കേ, കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച ജയൻ ഇന്നും തലമുറകളെ ത്രസിപ്പിക്കുന്ന നായകസാന്നിധ്യമാണ്. മലയാളി ഒരിക്കലും മറക്കാത്ത ഈ അനശ്വര നടന്റെ 45 ആം ചരമവാർഷികമാണ് 2025 നവംബർ 16 നു.
Results 1-15 of 340